Pages

ഹെല്‍മെറ്റ്‌ വേട്ടക്കാര്‍

2009 ഒക്ടോബര്‍ , നാട്ടിലെ ഗ്രേസ് എന്ന പ്രമുഖ റസ്ക് നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തിരുന്ന സമയം. കമ്പനിയിലേക്ക് ഒന്ന് രണ്ടു സാധനങ്ങള്‍ വാങ്ങുന്നതിനും അതിനടുത്ത ദിവസങ്ങളില്‍ സ്ഥിരമായി ബൈക്കില്‍ യാത്ര ചെയ്യേണ്ടതിനാല്‍ ഒരു ഹെല്‍മെറ്റ്‌ വാങ്ങുന്നതിനുമായി ഞാനും എന്റെ സുഹൃത്ത്‌ ഷാഹിദും ഒരുമിച്ചു ബൈക്കില്‍ തന്നെ കോഴിക്കോട് ടൌണിലേക്ക് പുറപ്പെട്ടു. തിരക്കില്‍ മറന്നു പോവാതിരിക്കാനായി വാങ്ങേണ്ട സാധനങ്ങളുടെയും ചെയ്യേണ്ട കാര്യങ്ങളുടെയും ഒരു ലിസ്റ്റ് എഴുതി കയ്യില്‍ വെച്ചിരുന്നു. ഹെല്‍മെറ്റ്‌ വാങ്ങണം എന്നതുള്‍പ്പെടെ. മാസാവസാനം ആയതിനാല്‍ ഫണ്ട്‌ പിരിവിനായി ഹെല്‍മെറ്റിന്റെ പേരും പറഞ്ഞു കാക്കിക്കുപ്പായക്കാര്‍ പുറത്തിറങ്ങുന്ന സമയം, ദൂരെ നിന്നെ അവരെ ഞങ്ങള്‍ കണ്ടിരുന്നു.. എങ്കിലും അവര്‍ നില്‍ക്കുന്നതിനു തൊട്ടപ്പുറത്ത് തന്നെ റോഡ്‌ അരികില്‍ ഹെല്‍മെറ്റ്‌ കച്ചവടം ചെയ്യുന്ന ഹിന്ദിക്കാരനില്‍ നിന്നും ഹെല്‍മെറ്റ്‌ വാങ്ങുകയായിരുന്നു ഉദ്ദേശം.. അതുകൊണ്ട് തന്നെ പിരിവിനു നില്‍ക്കുന്നവരില്‍ നിന്നും ചെറിയ ദയ പ്രതീക്ഷിച്ചു കൊണ്ട്, അവര്‍ ആകെ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ..  അവരുടെ മുന്‍പില്‍ വെച്ച് തന്നെ ഹെല്‍മെറ്റ്‌ വാങ്ങാമല്ലോ എന്ന ചിന്തയുമായി മുന്നോട്ടു തന്നെ വണ്ടി വിട്ടു. പുതിയ ഇരകളെ കണ്ടയുടനെ കാക്കികള്‍ ചാടി വീണു.. എവിടെ ഹെല്‍മെറ്റ്‌? ബുക്കും പേപ്പറും എടുക്ക്.. ലൈസന്‍സ് ഇല്ലേ? തുടങ്ങിയ പതിവ് ചോദ്യങ്ങള്‍ .. 



അത് മാന്യമായി ചോദിച്ചിരുന്നെങ്കില്‍ ഒന്നും തോന്നില്ലായിരുന്നു.. എന്നാല്‍ ഇതങ്ങനെയല്ല.. അതിലൊരാള്‍ തികച്ചും അസഹനീയമായ രീതിയില്‍ തെറി പ്രയോഗം തുടങ്ങി. ഞാനും ഷാഹിയും ഹെല്‍മെറ്റ്‌ വാങ്ങാന്‍ എഴുതി വെച്ച ലിസ്റ്റ് എടുത്തു കാണിച്ചിട്ട് പറഞ്ഞു "സര്‍ ഞങ്ങള്‍ ഇപ്പോള്‍ തന്നെ ഹെല്‍മെറ്റ്‌ വാങ്ങിക്കോളാം, അതിനുള്ള കാശ് മാത്രമേ കയ്യിലുള്ളൂ "എന്നൊക്കെ.. പക്ഷെ ഇതൊന്നും കേള്‍ക്കാന്‍ പുള്ളിക്കാരന് ഒട്ടും സമയമില്ലാ.. തെറിയോടു തെറി, അതും പറയാനും കേള്‍ക്കാനും അറപ്പുളവാകുന്ന നല്ല ഭരണിപ്പാട്ട് തന്നെ. തെറി കൂടിക്കൂടി വന്നപ്പോള്‍ ഗതികെട്ട  ഞാന്‍ ചോദിച്ചു, "സര്‍ ഞാന്‍ താങ്കളുടെ മകന്റെ പ്രായമല്ലേ ഉള്ളൂ.. ഇങ്ങനെ തെറി പറയണോ"  എന്ന്.. 

ദൈവമേ.. ചോദിച്ചു കുടുങ്ങിയല്ലോ എന്നായി ഞാന്‍ .. പുള്ളിയുടെ വക അതിനും തെറി, ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന മറ്റേ കാക്കി എന്റെ ലൈസന്‍സ് തിരിച്ചു തന്നു.. ഒരു നൂറു രൂപയടയ്ക്കാന്‍ പറഞ്ഞു. ലൈസന്‍സ് കയ്യില്‍ വാങ്ങിയ ഞാന്‍ തെറി പറഞ്ഞ കാക്കിയുടെ നെഞ്ചിലെക്കൊന്നു നോക്കി, ആ മഹത് വ്യക്തിയുടെ പേരറിയാന്‍ വേണ്ടി നോക്കിയതാണ്, ആ നോട്ടം പുള്ളിക്കാരന്‍ കണ്ടു, 
"ഇന്നാ നോക്കിക്കോ എന്റെ പേര് ജയ****** എന്നാണു, നീ പോയി കേസ് കൊടുക്ക്‌ ... %&^*$^ %#%@" (അതെ, പിന്നെയും കേള്‍ക്കാന്‍ കൊള്ളാത്ത നല്ല മുട്ടന്‍ തെറി) കയ്യിലുണ്ടായിരുന്ന നൂറു രൂപ എടുത്തുകൊടുക്കാന്‍ നില്‍ക്കവെയാണ് പുള്ളി ഇത് പറഞ്ഞത്, ഒരു നിമിഷം എന്റെ തല പെരുത്തു കയറി, തലയും കയ്യും തമ്മിലുള്ള ബന്ധം വിട്ടതുകൊണ്ടായിരിക്കണം രണ്ടാമതൊന്നാലോചിക്കാതെ അയാളുടെ കോളറിനു ഞാന്‍ കയറിപ്പിടിച്ചു, നന്നായി മുറുക്കി പിടിച്ചു കൊണ്ട് ഒരൊറ്റ ശ്വാസത്തില്‍ പറഞ്ഞു "നായിന്റെ മോനെ ഇനി തെറി പറഞ്ഞാല്‍ ചെള്ള അടിച്ചു ഞാന്‍ പൊട്ടിക്കും" എന്ന്. ഞാന്‍ പറഞ്ഞത് തെറി ആയിരുന്നോ ? അറിയില്ല, പെട്ടെന്ന് പറഞ്ഞു പോയി അത്ര തന്നെ..

ഒരു നിമിഷം അയാളുടെ കണ്ണുകളിലെ ഭയം ഞാന്‍ കണ്ടു, പെട്ടന്നൊരു പൊട്ടിത്തെറി അയാള്‍ പ്രതീക്ഷിച്ചു കാണില്ല. തിരിച്ചെന്തെങ്കിലും പറയാനോ, പ്രവര്‍ത്തിക്കാനോ അയാള്‍ നില്‍ക്കുന്നതിനു മുന്‍പേ ഞങ്ങള്‍ ബൈക്കില്‍ കയറി കഴിഞ്ഞിരുന്നു.. എന്റെ പുറകെ ഓടിവരാന്‍ നിന്നപ്പോഴേക്കും "നീ പറ്റുമെങ്കില്‍ എന്നെ ഓടിച്ചിട്ട്‌ പിടിക്ക്" എന്ന് പറഞ്ഞു ഞാന്‍ വേഗം വണ്ടിയെടുത്തു. ഒരു വിധം സ്ഥലം വിട്ടു. ഞങ്ങളെ തെറി പറഞ്ഞു സ്വീകരിക്കുന്നതിനിടയില്‍ വേറെയും രണ്ടു പേരെ പിടിച്ചിട്ടിരുന്നതു കൊണ്ടായിരിക്കണം പുറകെ വരാനുള്ള സാഹസം അവര്‍ കാണിച്ചില്ല. എടുത്തു ചാടി അങ്ങനെ ചെയ്തതിന്റെ എല്ലാവിധ ഭയവും എനിക്കുണ്ടായിരുന്നു, പക്ഷെ ഹെല്‍മെറ്റ്‌ ഇടാതെ വന്ന മറ്റു ചെറുപ്പക്കാരുടെ കൈവണ്ണം കണ്ട ധൈര്യം മാത്രമായിരുന്നു എനിക്ക്, തിരിച്ചു കിട്ടിയാല്‍ തടഞ്ഞു വെക്കാന്‍ എങ്കിലും നാലുപേര്‍ ഉണ്ടാകും എന്ന ധൈര്യം. 

ഞങ്ങള്‍ മുന്നോട്ടു പോകവേ ടൌണിലെ ഒരു ബ്ലോക്കില്‍ വെച്ച് ഞങ്ങളുടെ കൂടെ അവിടെ പിടിച്ചിട്ട ബൈക്കുകാരില്‍ ഒരാള്‍ ഞങ്ങളുടെ ഒപ്പമെത്തി. എന്നിട്ട് പറഞ്ഞു "ഇങ്ങള് ധീരനാണ്ട്ടാ.."  എന്ന്. സത്യത്തില്‍ ആ വാക്കുകള്‍ ആണ് എനിക്ക് ധൈര്യം പകര്‍ന്നത്. വരും വരായ്മകള്‍ ചിന്തിക്കാതെ എടുത്തു ചാടിയിട്ടും അതിന്റെ അനന്തരഫലമായി ഒന്നും തന്നെ സംഭവിച്ചില്ല.. കുറെ ദിവസം എന്തെങ്കിലും കേസ് ഉണ്ടാകും, സെമന്‍സ്  വരും എന്നൊക്കെയുള്ള പേടിയില്‍ ഇരുന്നു. പക്ഷെ ഭയപ്പെട്ട പോലെ ഒന്നും സംഭവിച്ചില്ല. 

എന്നാല്‍ ഇതിനെക്കുറിച്ച് എന്റെ ബ്ലോഗില്‍ നീട്ടി വലിച്ചൊരു കുറിപ്പെഴുതിയപ്പോള്‍ മുതല്‍ , ആ കുറിപ്പ് ഓര്‍ക്കുട്ടിലൂടെയും മറ്റും സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ചില ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി, അവയില്‍ ചിലതില്‍ ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു. അതിനു കാരണം ബ്ലോഗിലെ എന്റെ മറ്റു പോസ്റ്റുകള്‍ കൂടിയായിരുന്നു. അജ്മല്‍ കസബിനെ കുറിച്ചും, രാഹുല്‍ ഗാന്ധിയെന്ന അമുല്‍ ബേബിയെ കുറിച്ചും, 'ഇറ്റാലിയന്‍ റിമോട്ട് ഉള്ള ഇന്ത്യന്‍ റോബോട്ടിനെ' കുറിച്ചുമൊക്കെ എഴുതിയതും ഒക്കെ ഈ ഫോണ്‍ കോളുകള്‍വരുന്നതിനു കാരണമായി. പിന്നെ അതുവരെ എഴുതിയ പത്തോളം ബ്ലോഗുകള്‍ അപ്പാടെ ഡിലീറ്റ് ചെയ്തുകൊണ്ടും നിലവിലെ മൊബൈല്‍ നമ്പര്‍ മാറ്റിക്കൊണ്ടും ഒരു വിധം തടിതപ്പി. 

ഇന്ന് ഇതിന്റെ പേരില്‍ ഒരു ഫോണ്‍ കോള്‍ വന്നാലോ, ഒരു അന്വേഷണം വന്നാലോ എനിക്ക് ഭയമില്ല.. കാരണം നേരും നെറിയും എന്റെ ഭാഗത്താണ് എന്ന വിശ്വാസം എനിക്കുണ്ട്. ഇനി വരുന്നിടത്ത് വെച്ച് കാണാം. അല്ലെ?   

അന്ന് ഡിലീറ്റ് ചെയ്ത പോസ്റ്റുകള്‍ എഴുതിയ ഹാര്‍ഡ് കോപ്പികള്‍ ഇന്നെന്റെ കയ്യിലുണ്ട് വരും ദിനങ്ങളില്‍ അവയില്‍ ഇന്നും പ്രസക്തിയുള്ളവ ഇവിടെ പ്രസിദ്ധീകരിക്കുക തന്നെ ചെയ്യും. അഭിപ്രായം ഒന്നും പറഞ്ഞില്ലെങ്കിലും വായിക്കുക. സത്യമെന്ന് തോന്നുന്നവയെ സ്വീകരിക്കുക. 

ചേര്‍ത്ത് വായിക്കുക: ഇന്നും ഈ വേട്ടക്കാര്‍ക്ക് കാശ് കൊടുക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഹെല്‍മെറ്റ്‌ ഉപയോഗിക്കാറുള്ളത്.. അവരെ കാണുമ്പോള്‍ മാത്രം എടുത്ത് വെക്കും. അല്ല പിന്നെ... 

-San-

26 comments:

  1. ഞാന്‍ ആദ്യം... ഹി.. ഹി... നന്നായിട്ടുണ്ട്.. ഒരു സംഭവമാണട്ടോ...

    ReplyDelete
  2. ഒന്നും പറയണ്ട മച്ചൂ.. ഒക്കെ അങ്ങനങ്ങ് സംഭവിച്ചു പോയി..

    ReplyDelete
  3. "... തലയും കയ്യും തമ്മിലുള്ള ബന്ധം വിട്ടതുകൊണ്ടായിരിക്കണം രണ്ടാമതൊന്നാലോചിക്കാതെ അയാളുടെ കോളറിനു ഞാന്‍ കയറിപ്പിടിച്ചു,"

    ഈ പ്രയോഗം എനിക്കു ഇഷ്ടപ്പെട്ടു. റസ്ക് ഫാക്ടറി എക്സ്പീരിയന്‍സ് ആയിരിക്കണം റിസ്ക് എടുക്കാന്‍ പ്രേരിപ്പിച്ചത്, സങ്ഗീത്!

    ReplyDelete
    Replies
    1. റിസ്കെല്ലാം റസ്ക് പോലെ.. ഹി ഹീ..

      Delete
  4. ഭാഗ്യം കൊണ്ട് അന്ന് രക്ഷപ്പെട്ടു.. എപ്പോഴും റിസ്ക് എടുക്കാൻ നിൽക്കണ്ട ട്ടാ..!!

    ReplyDelete
  5. സംഗീത്, കൊള്ളാം ....

    ReplyDelete
  6. എല്ലാത്തിനും ഇതുപോലെ ആവല്ലേ.
    നോക്കീം കണ്ടും ചെയ്താമതി.

    ReplyDelete
    Replies
    1. അന്നത്തെ ചോരത്തിളപ്പും വിവരക്കേടും ഒക്കെ ഒന്ന് സംയോജിച്ചതു കൊണ്ട് പറ്റിപ്പോയതാ.. ഇപ്പൊ കുറച്ചു വിവരമൊക്കെ വെച്ചിട്ടുണ്ട്.. ഹി ഹീ.. :P

      Delete
  7. എന്തൊരു ധൈര്യം! അടി കിട്ടാഞ്ഞത് ഭാഗ്യം!

    (ബൈ ദി ബൈ, ഒരിക്കല്‍ ഞാന്‍ ഹെല്‍മെറ്റ്‌ വച്ചുകൊണ്ട് കഴക്കൂട്ടം ജങ്ങ്ഷനില്‍ പോയി, അവിടെ ഒരിടത്ത് ബൈക്ക്‌ സ്റ്റാന്റ് ഇട്ടു വച്ചു. എന്നിട്ട് ചാടി എണീറ്റതും, "പടക്കോ" എന്ന ശബ്ദത്തോടെ തലയിലെ ഹെല്‍മെറ്റ്‌ എന്തിലോ ശക്തിയായി ഇടിച്ചു.

    തല ഉയര്‍ത്തി നോക്കുമ്പോള്‍, ഒരു ഇരുമ്പ് പരസ്യബോര്‍ഡിന്റെ കൂര്‍ത്ത മൂലയില്‍ ആണ് തല ഇടിച്ചതെന്നു മനസിലായി. ആ ഇരുമ്പ് ബോര്‍ഡ്‌ നിന്ന് കുലുങ്ങുന്നു! ആ സമയത്ത് എന്‍റെ തലയില്‍ ഹെല്‍മെറ്റ്‌ ഇല്ലായിരുന്നെങ്കില്‍ പഹവാനെ, ഈ കമന്റ്‌ ഇടാന്‍ ഒരുപക്ഷെ ഞാന്‍ ഇവിടെ ഉണ്ടായെന്നു വരില്ല!

    അന്ന് മുതല്‍ എനിക്ക് ഹെല്‍മട്ടിനോട് വലിയ ആരാധന ആണ്...! പരമാവധി ഹെല്‍മെറ്റ്‌ വച്ചു തന്നേ യാത്ര ചെയ്യാനും ശ്രമിക്കാറുണ്ട്)

    ReplyDelete
  8. വേറെ ഏതെങ്കിലും രാജ്യത്ത് ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നുണ്ടോ?
    അറിയില്ലാത്തതുകൊണ്ട് ചോദിക്കുകയാണ്.
    ഞാന്‍ ബൈക്ക് ഓടിച്ചിട്ടേയില്ല ഇതുവരെ. കാറാണ് പഥ്യം

    ReplyDelete
    Replies
    1. Chilayidangalil okke undu.. eniku ente drivingil viswasamullathu kondum, helmet driving ne badhikkunnathu kondum upayogikkan budhimuttundu.

      Delete
  9. ഹെല്‍മെറ്റിന്റെ പേരില്‍ ഉള്ള പീഡനം തെറ്റാണു. ഒപ്പം ഹെല്‍മെറ്റ്‌ ധരിക്കാന്‍ നമുക്കുള്ള വിമുഖതയും തെറ്റാണു. നമ്മുടെ സുരക്ഷ നമ്മള്‍ മാത്രം നോക്കിയാല്‍ പോരെ എന്ന് ചോദിക്കാം

    പക്ഷെ നമ്മുടെ ജീവിതം നമ്മുടേത് മാത്രമല്ലല്ലോ

    ReplyDelete
  10. ഹൊ ഹൊ അപ്പൊ ഇങ്ങനെയൊക്കെ !!!!!!!!!!!!!!!!

    ReplyDelete
  11. ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഓടിക്കുന്ന ആളും പുറകില്‍ ഇരിക്കുന്ന ആളും ഹെല്‍മെറ്റ്‌ ധരിക്കണം എന്ന പക്ഷക്കാരന്‍ ആണ് ഞാന്‍. ജീവന്‍ വിലപ്പെട്ടതാണ് ..

    അതേസമയം വേട്ടയാടാന്‍ നില്‍ക്കുന്ന നിയമപാലകരുടെ ധാര്‍ഷ്ട്യം കണ്ടാല്‍ ഇത് പോലെ പലതും ചെയ്തു പോകും. എന്തായിരുന്നാലും ഭാവിയില്‍ ഹെല്‍മെറ്റ്‌ ധരിച്ചു തന്നെ വണ്ടി ഓടിക്കുക ...

    ReplyDelete
  12. ജ്ജ് പേടിക്കാതെടോ.. പക്ഷേ ഹെൽമറ്റ് വേണം. ഞാൻ ഇടാറുണ്ട്. എന്നു വച്ച് തെറി കേൾക്കെണ്ട കാര്യമില്ല.

    ReplyDelete
  13. എനിക്കും റസ്ക് ഇഷ്ട്ടാണ്.
    അതോണ്ട് തന്നെ റിസ്ക്‌ എടുക്കാനും ഇഷ്ടാണ്.
    എന്നുകരുതി നിനക്ക് തല്ലു കിട്ടുമ്പോള്‍ എന്നെക്കണ്ടെന്നു വരില്ല കേട്ടോ.

    (പ്രയോഗങ്ങള്‍ കൊള്ളാം)

    ReplyDelete
  14. നാട്ടില്‍ വന്നപ്പോള്‍ ഇത് പോലൊരു അനുഭവം എനിക്കും ഉണ്ടായിരുന്നു ,അത് പക്ഷെ ഏമാന്റെ പോക്കറ്റിലേക്ക് ബില്‍ ഇല്ലാതെ നൂറിന്‍റെ രണ്ടു നോട്ടു ഇട്ടപ്പോള്‍ സ്വാഹ ,,,

    ReplyDelete
  15. ഹെല്‍മെറ്റ് ഇടുന്നത് തന്നെയാണ് എന്ത് കൊണ്ടും നല്ലതെന്നാണ് എന്റെയും അഭിപ്രായം....

    ReplyDelete
  16. തമിഴ്നാട്ടിലെ പോലീസുകാര്‍ എത്ര മാന്യന്മാര്‍ ആണെന്ന് കഴിഞ്ഞ ആഴ്ചയാണ് മനസ്സിലായത്‌..അമ്പതു രൂപ കൊടുത്താല്‍ തീരുന്ന കേസാണ് അവര്‍ക്ക് എല്ലാം ! കേരളത്തില്‍ അമ്പതു രൂപ കൊടുത്താല്‍ പോലീസുകാര്‍ വാങ്ങുമോ (നാല് പഴംപോരിക്ക് തികയില്ല അമ്പതു രൂപ എന്നത് വേറെ കാര്യം !)



    ധൈര്യമായി പോസ്റ്റുകള്‍ ഇടു..മൊബൈല്‍ ന ..ഇടണ്ടാ..എന്തിനാ മാഷെ വേണ്ടാത്ത പൊല്ലാപ്പ് !

    ReplyDelete
  17. sumesh vasu, K@nn(())raan*خلي ولي, ഫൈസല്‍ ബാബു, Shaleer Ali,Villagemaan/വില്ലേജ്മാന്‍ .. എല്ലാരോടും നന്ദിയുണ്ടാകും.. പക്ഷെ പറയില്ല..ക്ഷമിക്കുക :)

    ReplyDelete
  18. കൊള്ളാലോ!!ആള് പുലി തന്നെ!!

    ReplyDelete